Sunday, March 10, 2013

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...


തലോടുന്ന കൈകൊണ്ടു തന്നെ തല്ലുക എന്നൊരേര്‍പ്പാടുണ്ട്‌. കേരളനാടും മലയാളത്താന്മാരും ഇതില്‍ പ്രഗല്ഭാരാണ്.

"ഒരു പെണ്‍കുട്ടി, തന്നെ അസഭ്യം പറഞ്ഞ മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചു നിരത്തി" എന്ന് വാര്‍ത്ത വന്നപ്പോഴേക്കും നമ്മള്‍ അഭിമാന പുളകിതരായി; കണ്ണില്‍ക്കണ്ടാവരോടൊക്കെ സ്വാഭിമാനം കഥ പങ്കു വച്ചു. മാധ്യമങ്ങള്‍ വെണ്ടക്കയും ബ്രെയ്കിംഗ് ന്യുസുമൊക്കെ നിരത്തി. ലൈവ് ഇന്റര്‍വ്യൂ, ചര്‍ച്ചകള്‍ തുടങ്ങിയ കലാപരിപാടികളുമായി രംഗത്ത് വന്നു. മാധ്യമങ്ങളെ സംബന്ദിച്ചിടത്തോളം തല്‍കാല നിവൃത്തിക്ക് മുന്നില്‍ കാണുന്നതെന്തും റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാത്രമാണ് പതിവ്. നിലനില്‍പ്പാണല്ലോ പ്രശ്നം. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നത് നവധാര മാധ്യമങ്ങളെ സംബധിച്ചിടത്തോളം എത്ര മാത്രം പ്രശ്നമാണ് എന്നത് ഇനിയും കണ്ടരിയെണ്ടതുണ്ട്. ഇന്നത്തെ സത്യമായ വാര്‍ത്ത നാളത്തെ കള്ളമായി വരുമ്പോഴും തുല്യ പ്രാധാന്യത്തോടെ അഥവാ ഇത്തിരി കടന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാം. അത്തരത്തില്‍ പെട്ട ഒരു വാര്‍ത്തയാണ് അമൃത എന്ന പെന്കുട്ടിയുടെതായി ഇപ്പോള്‍ വന്ന വാര്‍ത്ത. തന്നെ ശല്യം ചെയ്യാന്‍ വന്ന മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചോടിച്ച ധീരയായ യുവതിയായി അമൃത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന്. ജനമനസ്സുകളിലും. സംഭവം കേള്‍ക്കാനും കേള്‍പ്പിക്കാനും മാധ്യമങ്ങള്‍ അവളെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തി. സംഭവം വിവരിക്കാന്‍ അവള്‍ ഉത്സുകയായി. കേട്ടവര്‍ കേട്ടവര്‍ അദ്ഭുത പരതന്ത്രരായി. ഒരു പെണ്ണിന് ഒരാണിനെയൊക്കെ അടിച്ചു നിലം പരിശാക്കനായേക്കം - പക്ഷെ നാല് പേരെ അടിച്ചു നിലം പരിശാക്കിയതെങ്ങനെ. ആരെങ്കിലുമൊക്കെ വിശ്വസിച്ചു കാണുമായിരിക്കാം. പോട്ടെ, ഒരാണിന് എത്ര പേരെ അടിച്ചോടിക്കാന്‍ കഴിയും. ഇത്തിരി ധൈര്യവും തടിമിടുക്കുമുന്ടെങ്കില്‍ ഒന്ന് രണ്ടു പേരെയൊക്കെ ആവാം. അതില്‍ കൂടുതല്‍ പേരെ സിനിമയിലെ അതിമാനുഷ നായകന്മാര്ക്കേ കഴിയൂ.
മാധ്യമങ്ങള്‍, ജനങ്ങള്‍, വനിതാ സംഘടനകള്‍ എന്ന് വേണ്ട, സകലരും അമൃതയെ വാഴ്ത്തി ധീരയായി പ്രഖ്യാപിച്ചു. അമൃതയും വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഞാന്‍ തന്നെ എന്ന് ഇത്തിരി അഹങ്കരിച്ചു. ജനങ്ങള്‍ ഫേസ് ബുക്കിലൂടെയും മറ്റും അമൃതയെ വാനോളം പുകഴ്ത്തി. അവള്‍ താരമായി. "...കണ്ടോടാ , ഞങ്ങളുടെ കേരളത്തിലെ ‍ ധീര വനിതയെ..." എന്നൊക്കെ പുകഴ്ത്തി. മാധ്യമം അവരുടെ ധര്‍മം പാലിക്കനമല്ലോ!

വിവരാവകാശ ധര്മത്തെ ക്കുറിച്ചു അവര്‍ക്കിപ്പോഴേ ബോധമുദിച്ചുള്ളൂ. ഉടനെ ലഭ്യമാക്കി പ്രസ്തുത സംഭവത്തിന്റെ (ആവോ??) സി സി ക്യാമറ ദൃശ്യങ്ങള്‍. വ്യക്തമല്ലെങ്കിലും ഒരു യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് മര്ധിക്കുന്നുണ്ട് - ഒരു പെണ്ണ് അങ്ങോട്ട്‌ നടന്നടുക്കുന്നു. അവിടെ അടികൊണ്ട ഒരുത്തനെ പിടിച്ചവള്‍ തള്ളുന്നു. ഇത്രയുമാണ് ലഭ്യമായ വീഡിയോയിലെ ദൃശ്യങ്ങള്‍.ഇതിന്റെ വിശ്വാസ്യത എത്ര മാത്രമാണെന്ന് നമ്മള്‍ പോതുജനത്തിനറിയില്ല. ഇനി ഇതിലും വല്ല ക്രുത്രിമത്വമുന്ദൊ എന്നറിയണമെങ്കില്‍ അടുത്ത വിവരാവകാശം തേടി പോകേണ്ടി വരും.

എന്നാല്‍ ഈ വാര്‍ത്ത ഇന്നലെ മനോരമ ചാനല്‍ പുറത്തു വിട്ടതിനു ശേഷം അമൃതയെ വാഴ്ത്തിപ്പാടിയ അതേ ജനം തലോടിയ കൈ കൊണ്ടു തന്നെ ദാരുണമായി തല്ലുന്നത് കണ്ടപ്പോള്‍ സഹതാപം മാത്രമാണ് തോന്നിയത്. അമൃതയെ ക്കുറിച്ച്ചോര്‍ത്തല്ല - മറിച്ച് നമ്മുടെ മലയാളി സമൂഹത്തെക്കുറിച്ച്ചോര്ര്ത്. പുരുഷാധിപധ്യതിന്റെ ഫണം മറ നീക്കി പുറത്തു വരുന്നതിന്റെ ലക്ഷണമായാണ് എനിക്ക് തോന്നിയത്. അസഹിഷ്ണുത - തങ്ങള്‍ പെന്നുങ്ങളേക്കാള്‍ ഒരിക്കലും ചെറുതല്ല - ചെറുതാക്കാന്‍ പറ്റില്ല എന്ന ഓരോ അഭ്യസ്ത വിദ്യന്റെ പോലും ചിന്ത മാത്രമാണിവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. പുരുഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചുവത്രേ. ഭേഷ്!

അവിചാരിതമായി തനിക്കു ലഭിച്ച ഒരു പ്രശംസയിലൂടെ അമൃത അറിഞ്ഞാനെങ്കിലും അല്ലെങ്കിലും പൂവാലന്മാര്‍ക്ക് "പെണ്ണ്ങ്ങളോട് കളിക്കുന്നതിനി സൂക്ഷിച് വേണം" എന്ന താക്കീതിനെ നിര്‍വീര്യമാക്കുന്നതായിപ്പോയി ഈയൊരു വിവരാവകാശ വാര്‍ത്ത! പ്രത്യേകിച്ചും സ്ത്രീ പീഡനങ്ങള്‍ അനുദിനം വാശിയോടെ നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഈയൊരു വിവരാവകാശ വാര്‍ത്ത ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വന്തം വീട്ടിലും അമ്മയും, പെങ്ങളും, ഭാര്യയും, മകളുമൊക്കെ ഉണ്ടെന്നു ഒരു നിമിഷം ചിന്തിക്കുന്ന ആരും കാള പെറ്റെന്നു കേട്ടയുടനെ ഇങ്ങനെ കയറുമെടുത്തുകൊണ്ട് കലിയോടെ ഓടില്ല - വിവരദോഷികളല്ലാതെ!!